Business
കോട്ടയം: റബര്‍ ഷീറ്റ് വില വീണ്ടും ഉയര്‍ന്നു. ഇന്നലെ ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റ് 213 രൂപയ്ക്ക് വ്യാപാരം നടന്നു.
റബര്‍ ബോര്‍ഡ് വില 213 രൂപയാണെങ്കിലും 215 രൂപയ്ക്കു വരെ കച്ചവടം നടന്നു. കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ്. ലാറ്റക്സ് വിലയും മെച്ചപ്പെട്ടു. ലാറ്റക്സ് വില 200 രൂപയയി. ഒട്ടുപാലിന് 144 രൂപയെത്തി.
ക്രംബ് ഫാക്ടറികള്‍ക്ക് ഒട്ടുപാല് വേണ്ട തോതില്‍ കിട്ടാനില്ല. വരുംദിവസങ്ങളിലും റബര്‍ വില ഇനിയും മെച്ചപ്പെടുമെന്നാണ് മാര്‍ക്കറ്റ് സൂചന. ടയര്‍വ്യവസായം മെച്ചപ്പെട്ടതും ഇന്ത്യന്‍ ടയറിന് ഓര്‍ഡര്‍ കൂടിയതുമാണ് റബറിന് നേട്ടമായത്.
വിദേശവില മൂന്നു ദിവസത്തിനുള്ളില്‍ 10 രൂപ വര്‍ധിച്ചതും ആഭ്യന്തരവില കയറാന്‍ കാരണമായി.
Kerala
കോട്ടയം: ആവശ്യം വര്‍ധിച്ചതോടെ റബര്‍ വിലയില്‍ കുതിപ്പ്.
നാളുകള്‍ക്കുശേഷം വ്യാപാരി വില 200 പിന്നിട്ടു. രണ്ടാഴ്ചയിലധികമായി 200 രൂപയ്ക്കു മുകളില്‍ വ്യാപാരം നടക്കുന്നുണ്ടെങ്കിലും ഔദ്യോഗിക വിപണിവില 200 പിന്നിട്ടത് ഇന്നലെയാണ്. ആര്‍എസ്എസ് നാലിന് 200.50, അഞ്ചിന് 195.50 രൂപയ്ക്കുമാണ് ഇന്നലെത്തെ വ്യാപാരി വില.
തിങ്കളാഴ്ച ആര്‍എസ്എസ് നാലിന് 199.50 രൂപയും അഞ്ചിന് 194.50 രൂപയുമായിരുന്നു വില. റബര്‍ ബോര്‍ഡ് വില ആര്‍എസ്എസ് നാല് ഗ്രേഡിന് വില 208.50 രൂപയും ഗ്രേഡ് അഞ്ചിന് 203.50 രൂപയുമായി.
ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഇന്നലെ കോട്ടയം മാര്‍ക്കറ്റില്‍ 207.50 രൂപയ്ക്കു കച്ചവടം നടന്നതായി വ്യാപാരികള്‍ പറയുന്നു. അന്താരാഷ്ട്രവിലയും ഉയര്‍ന്നു നില്‍ക്കുകയാണ്. ആര്‍എസ്എസ് ഒന്ന് ഗ്രേഡിന് വില 210.17 രൂപയും ഗ്രേഡ് രണ്ടിന് 208.43 രൂപയുമായി.
റബര്‍ സ്റ്റോക്കുള്ള കര്‍ഷകര്‍ക്ക് വിലമെച്ചത്തിന്റെ നേട്ടം ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദനത്തില്‍ ഗണ്യമായ കുറവാണുണ്ടാകുന്നത്. വേനല്‍ ചൂടില്‍ ഉത്പാദനത്തില്‍ കുറവുണ്ടെങ്കിലും മാര്‍ക്കറ്റ് വില മെച്ചപ്പെടുന്ന സാഹചര്യത്തില്‍ പലരും ടാപ്പിംഗ് തുടരുകയാണ്.
ഒറ്റപ്പെട്ട വേനല്‍മഴ ഫെബ്രുവരി അവസാനം വരെ തുടര്‍ന്നാല്‍ വേനല്‍ അവധി ഒഴിവാക്കി ടാപ്പിംഗ് തുടരാന്‍ ആഗ്രഹിക്കുന്ന ചെറുകിട കര്‍ഷകരുണ്ട്. വില മെച്ചം തുടരുന്നതിനാല്‍ സ്ലോട്ടര്‍ ടാപ്പിംഗ് നടത്തുന്നവര്‍ ടാപ്പിംഗ് തുടരണമെന്ന താല്പര്യത്തിലാണ്. ലാറ്റക്സ് വില ഇന്നലെ 187 രൂപയിലെത്തി.
ലാറ്റക്സ് ലഭ്യതയില്‍ കാര്യമായ കുറവില്ല. എന്നാല്‍ അടുത്തമാസം ലാറ്റക്സ് വിലയും ഉയരാണ് സാധ്യത. ഒട്ടുപാലിന് 130 രൂപയായി. ക്രംബ് ഫാക്ടറികളില്‍ ഒട്ടുപാല് സ്റ്റോക്കില്ലാത്ത സാഹചര്യത്തില്‍ വില ഇനിയും ഉയര്‍ന്നേക്കും.
Kerala
കോട്ടയം: ഏറെ മാസങ്ങളിലെ ഇടവേളയ്ക്കുശേഷം റബര്‍വില വീണ്ടും മെച്ചപ്പെട്ടു. ആര്‍എസ്എസ്എസ് നാല് ഗ്രേഡിന് 200.50, ഗ്രേഡ് അഞ്ചിന് 195.50 എന്നതാണ് ഇന്നലെ റബര്‍ ബോര്‍ഡ് വില.
അതേസമയം 203 രൂപയ്ക്ക് വരെ ഇന്നലെ കോട്ടയത്ത് ഷീറ്റ് വ്യാപാരം നടന്നു. വരുംദിവസങ്ങളില്‍ വില 225 രൂപ വരെ ഉയരുമെന്നാണ് സൂചന. വേനലില്‍ ഉത്പാദനം കുറഞ്ഞ് ടാപ്പിംഗ് നിലച്ചതിനാല്‍ ഷീറ്റിന് കടുത്ത ക്ഷാമമുണ്ട്.
റബര്‍ തോട്ടങ്ങളില്‍ ഇല കൊഴിയുകയും ചൂട് വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മഴ പെയ്യാതെ ഇനി ടാപ്പിംഗ് പുനരാരംഭിക്കില്ല. വിദേശവിലയും ഉയരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വില കൂടുതല്‍ മെച്ചപ്പെടുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ലാറ്റക്സ്, ഒട്ടുപാല് വിലയിലും വലിയ വര്‍ധനവുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്പാദനം കുറഞ്ഞതിനാല്‍ വ്യവസായികള്‍ കേരള മാര്‍ക്കറ്റില്‍നിന്നു പരമാവധി ഷീറ്റ് സംഭരിക്കുകയാണ്.
ബജറ്റില്‍ കോമ്പൗണ്ട് റബറിനുള്പ്പെടെ ഇറക്കുമതി തിരുവ വര്‍ധിപ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് വ്യവസായികള്‍ വന്‍തോതില്‍ ഷീറ്റ് വാങ്ങാനുള്ള താല്പര്യത്തിലാണ്. അമേരിക്കയും ചൈനയും ഒരാഴ്ചയായി വന്‍തോതില്‍ റബര്‍ വാങ്ങുന്നതിനാല്‍ റബറിനു വലിയ ഡിമാന്‍ഡുണ്ട്.
നിലവിലെ സാഹചര്യത്തില്‍ വ്യവസായ ആവശ്യങ്ങള്‍ക്ക് നാലര ലക്ഷം ടണ്‍ റബറിന്റെ കുറവാണ് ഇന്ത്യയിലുള്ളത്. ഇത് തിരുവ ഇളവില്‍ ഇറക്കുമതിക്ക് കേന്ദ്രം അനുവദിക്കണമെന്നാണ് ടയര്‍ കമ്പനികളുടെ ആവശ്യം. മാസം കാല്‍ലക്ഷം ടണ്‍ കോമ്പൗണ്ട് റബര്‍ നിസാര നികുതി അടച്ചും നികുതി രഹിതമായും ഇറക്കുമതി ചെയ്യുന്നതിനു പുറമെയാണ് വ്യവസായികളുടെ ഈ നിലപാട്.
കേരളത്തില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ ആര്‍എസ്എസ് നാല് ഗ്രേഡിന്റെ ശരാശരി വില 148 രൂപ മാത്രമാണ്. നിലവില്‍ ഒരു കിലോ റബര്‍ ഉത്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് 200 രൂപയ്ക്ക് മുകളിലാണ് ചെലവ്. റബര്‍ ഷീറ്റിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഫെബ്രുവരി മധ്യത്തോടെ റബര്‍ വില 230 രൂപ വരെ എത്തിയേക്കാമെന്നാണ് വാണിജ്യ വൃത്തങ്ങള്‍ നല്കുന്ന സൂചന.
Kerala
തിരുവനന്തപുരം: റബറിന്റെ താങ്ങുവില 200 രൂപയായി വര്‍ധിപ്പിച്ച തീരുമാനം ഇന്നു മുതൽ നിലവില്‍ വരും. നവംബര്‍ ഒന്നുമുതല്‍ ഉള്ള ബില്ലുകള്‍ക്ക് വര്‍ധിപ്പിച്ച താങ്ങുവില ബാധകമാക്കി ധനവകുപ്പ് ഉത്തരവിറക്കി.
ഉത്പാദന ഇന്‍സെന്റീവ് പദ്ധതിക്ക് കീഴില്‍ 180 രൂപയായിരുന്നു ഇതുവരെ കര്‍ഷര്‍ക്ക് താങ്ങുവില നൽകിയിരുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭയാണ് ഇതു വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.